Tuesday, July 29, 2014

ജല്പ്പനങ്ങൾ

ഉന്മാദം പിടിച്ച ജല്പ്പനങ്ങൾക്കാണ്
കൂടുതൽ ചെവികൾ എത്തുക!

'പറങ്കിമാവിൻ ചോട്ടിൽ
കാറ്റു കൊള്ളാൻ പോയി
മാങ്ങയണ്ടി തലയിൽ വീണപ്പോൾ
നിന്റെ ഊഷരമായ ചുണ്ടുകൾ
തേക്കാത്ത വായിൽ നിന്നുമുള്ള
ഈറ ഒലിപ്പിക്കുന്ന ചുംബനങ്ങൾ
ഊറ്റിയെടുക്കുകയായിരുന്നു എന്റെ
വിറകൊള്ളുന്ന ചുണ്ടുകൾ '

എന്നെല്ലാം പറയുന്ന വൃത്തിയിൽ
ഒതുങ്ങാത്ത വൃത്തമെത്താത്ത
അലങ്കാരങ്ങളുടെ അടിവസ്ത്രങ്ങൾ പോലും
ചൂളി വിറയ്ക്കുന്ന നാണം കെട്ട ജല്പ്പനങ്ങൾ !
ഒറ്റക്കവിയിൽ തുടങ്ങി ഒറ്റവായനക്കാരിൽ-
ത്തുടങ്ങി എണ്ണമെത്താത്ത മുപ്പത്തി
മുക്കോടി ഇഷ്ടങ്ങൾ പറങ്കിമാങ്ങ വീണു
ചുനതട്ടി പൊള്ളലേറ്റ് ഉന്മാദം പങ്കിടുന്നു !

അവിടെയ്ക്ക് പഴമയുടെ മൃതഭംഗി വീശി
പ്രായം മണക്കുന്ന ചുണ്ടിൽ  

'സരസിജ നയനെ
മമ ജീവനിൽ മൃദുരാഗമായ്
ബിംബാധരി ചേർന്നമരു '

എന്നും പറഞ്ഞൊരു കവി .
ഒറ്റക്കവിയുമില്ല കൂടെ  അനുവാചകരുമില്ല
അയാളുടെ വിറയ്ക്കുന്ന താടിയിലൂടെ
ഒഴുകിയിറങ്ങുന്നൊരു കണ്ണീർത്തുള്ളി
താഴെവീണ് പൊട്ടിച്ചിതറി നൂറുപേരാകുന്നു
വന്നതുപോലെ തന്നെ വീണ്ടും അപ്രത്യക്ഷരാകുന്നു


No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...