Wednesday, July 23, 2014

എന്നെയും നിന്നെയും നമ്മളാക്കുന്നത്

തനിച്ചിരിക്കലുകൾ ഏകാന്തതകൾ
പല  നേരങ്ങളിലെയും  പിടിവള്ളികൾ ..
അതിലിരുന്ന് നീയും ഞാനും ഊഞ്ഞാലാടും
അതിലൂടെ നീണ്ട നീണ്ട യാത്രകൾ പോകും

മനസ്സിന്റെ ഇനിയും തുറക്കാത്ത വാതിലുകൾ
ഓടാമ്പൽ നീക്കി അകത്തുകയറി
കുറ്റിയിട്ടു ചിക്കിച്ചികഞ്ഞു
 പൊട്ടിക്കരയുകയൊ
പൊട്ടിച്ചിരിക്കുകയോ മരണം പോലെ
വിങ്ങി വീർത്ത് ചീഞ്ഞു നാറുകയോ ചെയ്യാം

ഇനിയും കൊതിക്കുന്ന കൈയ്യുകൾ
തേടിപ്പിടിച്ച് അതിരുകളില്ലാത്ത
കുന്നിൻ മുകളിലേയ്ക്ക്
പാറിപ്പാറി പറന്നു പോകാം

ആകാശത്തിനു കീഴെ
നക്ഷത്രപ്പൂക്കൾ വിതറി
ഒരലട്ടലുകലുമില്ലാതെ
കരിനാഗങ്ങൾ പോലെ
ആഞ്ഞുയർന്നു അയഞ്ഞുലഞ്ഞ്
അമരത്വത്തിന്റെ ക്ഷണഭംഗി നുകരാം

കാറ്റെവിടെ കടലെവിടെയേന്നു
ഓർക്കുകപൊലുമില്ലാതെ 
തന്റെയുള്ളിലെ തിരമാലകളിൽ
ആലോലമാടി നീണ്ട ഉറക്കങ്ങളുടെ
ധ്യാനസ്ഥലികളിൽ ബുദ്ധന്മാരാകാം

ഒരു കണ്ണാടിയുമില്ലാതെ മുഖഭംഗി
 നോക്കിനോക്കി ഊറിച്ചിരിക്കും
എന്റെതന്നെ  പാതിമെയ്യുകളിൽ
അർദ്ധനാരീശ്വര അർത്ഥതലങ്ങൾ തേടാം

കട്ടിപ്പുതപ്പുകളേതുമില്ലാതെ
ശീതകാറ്റിൽ കാഴ്ച്ചകാണാനിറങ്ങാം 
പട്ടുറുമാല് പോലെ മേഘത്തേരേറി
പാറിപ്പറന്നു പോകാൻ
സ്വപ്നങ്ങളുടെ കെട്ടഴിക്കാം

തനിച്ചിരിക്കലുകളാണ്
ഇനിയും തനിച്ചിരിക്കലുകളാണ്
ഒരേ മാലയുടെ നൂല് പോലെ
കോർത്തിണക്കി 
എന്നെയും നിന്നെയും നമ്മളാക്കുന്നതല്ലേ ..!




No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...