Saturday, November 28, 2015

നീ കരഞ്ഞത് ആദ്യം കേട്ടത് അർദ്ധരാത്രിയുടെ അന്ത്യം വെടിഞ്ഞു പുലർകാലത്തിന്റെ വരവേൽപ്പിലെയ്ക്കാണ് .. അർദ്ധബോധത്തോടെ ഓപറേഷൻ ടേബിളിൽ കിടക്കുമ്പോൾ പൊക്കിൾക്കൊടി മുറിക്കാതെ നിന്നെ ഉയർത്തിയെടുക്കുന്ന മിന്നായം ഞാൻ മൂടിയ കണ്ണിന്റെ ഇടയിലൂടെ കണ്ടു ..ശരിക്കും കണ്ടത് പിറ്റേന്ന് നേരം പുലർന്നപ്പൊഴും ..!ആ മഞ്ഞുറഞ്ഞ വയനാടൻ തണുപ്പിലേയ്ക്ക് കൈകാൽ കുടഞ്ഞു പിറന്നുവീണ എന്റെ തങ്കക്കുടം അഞ്ചു വർഷങ്ങൾക്കിപ്പുറം അമ്മയോട് ഒരു മുഴുനീള കഥ പറയാറായിരിക്കുന്നു ! ആരാകുമെന്നൊ എന്താകുമെന്നൊ അമ്മയ്ക്കറിയേണ്ട !എന്നും നീ അമ്മയുടെ കിലുക്കാംപെട്ടി ആയാൽ മാത്രം മതി .ഒരുകോടി മന്ത്രണം നിനക്കുവേണ്ടി അമ്മ ഉരുക്കഴിക്കുന്നുണ്ട്. രാവും പകലും നീയേ എന്നുള്ള പ്രാർത്ഥന കൂടെയുണ്ട് .. അതുതന്നെ മതിയല്ലോ അമ്മയുടെ ജന്മം സാർത്ഥകമാകാൻ ! നേരം പുലരുമ്പോൾ  എന്റെ പൊന്നുമോൾക്ക് (കനിഷ്ക ) അഞ്ചു വയസ്സ്

No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...