Monday, August 4, 2014

ചില മറവികൾക്ക് മുൻപിൽ
മുട്ടുകുത്തിയിരുന്ന് പ്രാർഥിക്കുകയാണ്
ചിലയോർമ്മകൾ ..
വീണ്ടും ഓർക്കല്ലേ ഓർക്കല്ലേയെന്ന് ..

Saturday, August 2, 2014

ഒരു വീട്ടിൽ അഥിതിയായി ചെന്നാൽ ആ വീട്ടിലെ വീട്ടമ്മയെ പരിഗണിക്കുന്നവർ എത്ര പേരുണ്ടാകും .അതായത് an intelligence quotient ഒക്കെ അവിടെ നിൽക്കട്ടെ .അവരെ പിന്നീട് ഓർത്ത്‌ ഒന്ന് ഫോണ്‍ ചെയ്യുന്നവർ എത്ര പേരുണ്ടാകും ?അവരുടെ ഏറ്റവും നിസാരമായ പുളിശ്ശേരിയെയും കടുമാങ്ങയെപ്പറ്റിയും ഒരിക്കലെങ്കിലും ഓർക്കുന്നവർ എത്ര പേരുണ്ടാകും ?എന്തിനു സ്നേഹപൂർവ്വം അവരെ ഒരിക്കലെങ്കിലും എന്റെ വീട്ടില് വന്ന് ഒരുനേരം ഭക്ഷണം കഴിക്കണം എന്ന് പറഞ്ഞു കൊണ്ടുപോകുന്നവർ എത്ര പേരുണ്ടാകും ? ഗൃഹനാഥനെയും ആ വീട്ടിലെ കുട്ടികളെയും ഡോബർമാൻ പട്ടികളെയും വാഴ്ത്തുന്ന കൂടത്തിൽ ആ വീട്ടിലെ വെള്ളം നനഞ്ഞു വെള്ളം നനഞ്ഞു കൈയ്യിലെ മുഴുവൻ തൊലിയും പോയി നീറിനീറി നിൽക്കുന്ന ചില പാവം പെണ്‍രൂപങ്ങളെപ്പറ്റി ഓർക്കുന്നവർ തന്നെ എത്രപേരുണ്ടാകും ?? (ഇത്ര പോലും ഓർക്കാത്തവരാണ് സർക്കാരിന്റെ നയം മാറ്റണമെന്ന് ഉത്ഘോഷിക്കുന്നതും പെണ്‍ശാക്തീകരണം എന്ന് അലമുറ ഇടുന്നതും !കഷ്ടം !)

Thursday, July 31, 2014

കണ്ണുനീരല്ല സ്വപ്നങ്ങളല്ല നിൻ
നെഞ്ചിലേയ്ക്കിന്നു തുപ്പുന്നു തോക്കുകൾ
ഗാസ നീയിന്നു കത്തുന്നു കണ്ണുനീർ
ഉപ്പുകൊണ്ട് തിളയ്ക്കുന്നു ഭൂതലം !
ചോരിവായിലെയ്ക്കിന്നു നീ നല്കുന്നു
ചോരകൊണ്ട് നിറഞ്ഞൊരു മാറിടം
പെറ്റ കൈയ്കൾക്കു നല്കുവാനുണ്ടൊരു
കെട്ടുകെട്ടിയ തുണ്ട് ഖബറിടം !
എത്ര പൂക്കളിൽ തേൻ ചൊരിയുന്നൊരു 
ഹർഷ ഹേമന്തമിന്നെന്റെ പാട്ടുകൾ
എത്ര മോഹനമായിപ്പറയുന്നു
പൊന്നിലഞ്ഞിയിൽ ആടുമാ പൈങ്കിളി !

Tuesday, July 29, 2014

ജല്പ്പനങ്ങൾ

ഉന്മാദം പിടിച്ച ജല്പ്പനങ്ങൾക്കാണ്
കൂടുതൽ ചെവികൾ എത്തുക!

'പറങ്കിമാവിൻ ചോട്ടിൽ
കാറ്റു കൊള്ളാൻ പോയി
മാങ്ങയണ്ടി തലയിൽ വീണപ്പോൾ
നിന്റെ ഊഷരമായ ചുണ്ടുകൾ
തേക്കാത്ത വായിൽ നിന്നുമുള്ള
ഈറ ഒലിപ്പിക്കുന്ന ചുംബനങ്ങൾ
ഊറ്റിയെടുക്കുകയായിരുന്നു എന്റെ
വിറകൊള്ളുന്ന ചുണ്ടുകൾ '

എന്നെല്ലാം പറയുന്ന വൃത്തിയിൽ
ഒതുങ്ങാത്ത വൃത്തമെത്താത്ത
അലങ്കാരങ്ങളുടെ അടിവസ്ത്രങ്ങൾ പോലും
ചൂളി വിറയ്ക്കുന്ന നാണം കെട്ട ജല്പ്പനങ്ങൾ !
ഒറ്റക്കവിയിൽ തുടങ്ങി ഒറ്റവായനക്കാരിൽ-
ത്തുടങ്ങി എണ്ണമെത്താത്ത മുപ്പത്തി
മുക്കോടി ഇഷ്ടങ്ങൾ പറങ്കിമാങ്ങ വീണു
ചുനതട്ടി പൊള്ളലേറ്റ് ഉന്മാദം പങ്കിടുന്നു !

അവിടെയ്ക്ക് പഴമയുടെ മൃതഭംഗി വീശി
പ്രായം മണക്കുന്ന ചുണ്ടിൽ  

'സരസിജ നയനെ
മമ ജീവനിൽ മൃദുരാഗമായ്
ബിംബാധരി ചേർന്നമരു '

എന്നും പറഞ്ഞൊരു കവി .
ഒറ്റക്കവിയുമില്ല കൂടെ  അനുവാചകരുമില്ല
അയാളുടെ വിറയ്ക്കുന്ന താടിയിലൂടെ
ഒഴുകിയിറങ്ങുന്നൊരു കണ്ണീർത്തുള്ളി
താഴെവീണ് പൊട്ടിച്ചിതറി നൂറുപേരാകുന്നു
വന്നതുപോലെ തന്നെ വീണ്ടും അപ്രത്യക്ഷരാകുന്നു


Saturday, July 26, 2014

ഒരു പിതൃക്കൾക്കും ഏറ്റുവാങ്ങുവാനാകില്ല
വിശന്ന വയറിനാൽ നൽകുന്ന പിണ്ഡം !

Thursday, July 24, 2014

പരിഹൃതി എന്തിഹ !
പരിചൊടു ചൊല്ലുക
പരിഹസി കൂടാതെ ..

പരീക്ഷ്യൻ പരീണാഹൻ !
പരീക്ഷണകുതുകി  നീ
പരീക്ഷ അതെന്താകും!!

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...