Thursday, November 21, 2013

സമാന്തരത്തിൽ ഒരു രേഖ വരച്ച്
ഇപ്പുറം നടന്നപ്പോൾ ജീവിതം
പറഞ്ഞു : പകിട പകിട പന്ത്രണ്ട്!
ഉടനെ തിരിഞ്ഞ് സമാന്തരം
മായിച്ചു കളഞ്ഞ് നേർരേഖ വരച്ചു
തിരിഞ്ഞു നോക്കിയപ്പോൾ
ജീവിതമേ നീയെവിടെപ്പോയി ?

Saturday, November 16, 2013

തൊട്ടാവാടിയിൽ തൊട്ടുപൊയതിൽ
പെട്ടുപോയൊരു ഉറുമ്പ് പോലവൻ !
ഞെട്ടിയത്,
ഇലയിൽ പെട്ടുപോയൊരു നീയോ ?
ഞെട്ടൽ മാറാത്തൊരിലയോ?

Wednesday, November 13, 2013

പ്രണയചിത്രങ്ങൾ


ചിത്രകാരാ
നീ വരച്ച ഇലയിൽ നിന്നും
ഇറങ്ങി ഓടി വരികയാണോരുറുംബ്
അതിനെ തേടിപ്പിടിക്കാൻ
കഴിയും മുൻപ്
അതീ മരത്തിന്റെ വേര്ചുറ്റി,
ചുറ്റിച്ചുറ്റി ഓടിപ്പോയല്ലോ.

നീ വരച്ച ഇലയടർന്നു
കാറ്റത്തതാ  പാറിപ്പാറി
ദിക്കുതെറ്റി എങ്ങോട്ടോ
പൊട്ടിത്തെറിച്ചു നാട് വിടുന്നു.

ഇഷ്ടമില്ലാത്ത നിറം കൊണ്ട്
നീ മെനഞ്ഞ മരച്ചില്ലകൾ
ഇഷ്ടക്കെടോടെ വലിഞ്ഞുലയുന്നു
ശബ്ദത്തോടെ പൊട്ടിയടരുന്നു.

ചിത്രങ്ങൾക്കും വരയ്ക്കുന്നവനോട്
പ്രണയമുണ്ടെന്നെ,
പിന്നെ  ഇഷ്ടങ്ങളും  !





Saturday, November 9, 2013

അനാഥർ


നിനക്ക് ചേരാത്തൊരു നിലവിളി
ജനിച്ചപ്പോൾ തൊട്ടു നീ
വിളിച്ചുകൊണ്ടേയിരിക്കുന്നു !

നിനക്ക് ചേരാത്തൊരു
മറുപടി നീ ജനിച്ചപ്പോൾ-
തൊട്ടു ഞാൻ പറയാനായുന്നു !

നിനക്ക് ചേരാത്തൊരു കുപ്പായം
അവർ പിന്നാംബുറത്തുകൂടി
എറിഞ്ഞു തരുന്നു !

നിനക്ക് ചേരാത്തൊരു ജീവിതം
എപ്പോഴേ നിന്റെ ചോരയിൽ
ചാലിട്ടൊഴുകുന്നു !

നിനക്ക് വേണ്ടാത്തൊരു സങ്കടം
എന്നുമെന്നെ തൊണ്ടഞെരിച്ച്
കൊന്നുകളയുന്നു !

Tuesday, October 29, 2013

വാഴ്ത്തപ്പെട്ടവൻ !

ഒരു നാൾ നമ്മളെ വാഴ്ത്തിയവൻ വാഴ്ത്തപ്പെടും !
അന്നവനെ വാഴ്ത്തുവാൻ അവൻ
നമ്മളെ വാഴ്ത്തിയ വാക്കുകളല്ലാതെ
ഒന്നും നമുക്കറിവുണ്ടാവുകയില്ല!
വാക്കുകളില്ലാതെ നില്ക്കുന്ന നമുക്ക്
അവനിൽ നിന്നും കിട്ടുന്ന പുഞ്ചിരിയിൽ
പുതിയ വാക്കുകൾ ഉയിർക്കുന്നുണ്ടാവും!

   

നീയും ഞാനും !

നിന്നെ ശ്വസിക്കുന്നതിന്
നിന്നെ മറക്കുന്നതിന്
നിന്നെ മായ്ക്കുന്നതിന്
ഒരു നുണപോലെ നിന്നെ
ആൾക്കൂട്ടത്തിലൊരാളായ്
തള്ളിക്കളയുന്നതിന്
എന്നിലെ ഞാൻ മതി.
പിന്നെ നീയില്ലാത്തതുകൊണ്ട്
ഞാനുമില്ല !

Monday, October 28, 2013

പ്രണയശലഭം !

ഹേ, പ്രണയം പകുത്തുവച്ച
കണ്ണാടിക്കഷണങ്ങളിൽത്തട്ടി
എന്റെ വിരലറ്റം ചോരയിറ്റുന്നു ..!
അപ്പുറവുമിപ്പുറവുമിരുന്ന്
നമ്മൾ ആന്തലോടെ ചോരകാണുന്നു ,
നമ്മളെയും !

പിഞ്ഞിപ്പോയ പ്രണയത്തിന്റെ
പട്ടുകുപ്പായത്തിലെയ്ക്ക്
കൊന്നുകളഞ്ഞ അത്രയും പട്ടുനൂൽ-
പ്പുഴുക്കൾ എന്റെയെന്റെ എന്ന അവകാശ
വാദവുമായി ചേക്കേറുന്നു !

പച്ചകൊത്തിവച്ച തടിഞരമ്പുകളിൽ
പ്രണയം മുളപൊട്ടുന്നു ..
അതിനെ കാർന്നു തിന്നുന്ന
പട്ടുനൂലാത്മാക്കൾ ..!
അവർ പുനർജ്ജനിക്കായി
തലകീഴായി പച്ചയിൽ
തൂങ്ങി നില്ക്കുന്നു !

അതിന്റെ വളർച്ചയിൽ
വർണ്ണചിത്രങ്ങളാൽ ആലേഖനം
ചെയ്ത പുതിയ ചിറകുകളിൽ
പ്രണയം ജനിച്ചു പൊങ്ങുന്നു ..
വഴിനീളെ ചിറകുവീശി അത്
പൂക്കളെത്തേടുന്നു !

പൂക്കളായ പൂക്കളിലെല്ലാം
നീയും ഞാനും പുഞ്ചിരിക്കുന്നു !
പ്രണയമില്ലാത്ത പൂക്കളിൽ
ശലഭം ഉമ്മവയ്ക്കില്ലെന്ന്
ഇനിയുമറിയാത്തവർ
നമ്മൾ മാത്രമാണല്ലേ ..!!

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...