Wednesday, July 16, 2014

ആഹോരവം ആളുകയാണ് ഹൃത്തെ
കഷ്ടം !ആവൃതി കെട്ടിയുള്ളിൽ
വാഴുക മൂഡസ്വർഗ്ഗെ !

Sunday, July 13, 2014

രാത്രിയിലെപ്പോഴോ ഞാനും ദൈവവും ഉറങ്ങിയപ്പോൾ
മഴ പെറ്റിട്ടു പോയതാണോ പ്രഭാതത്തിലെ ഈ പച്ചക്കുരുന്നുകൾ !

Saturday, July 12, 2014

അമ്മേ എന്നുള്ള നിലവിളി
നാടും വീടും നിറവുമില്ലാതെ
രാജ്യവും അതിരുകളും
കാലവും ദേശവുമില്ലാതെ
ഓരോ അമ്മയിലും വന്നു
പതിക്കയാണെൻറെ പൊന്നു മക്കളെ !
ചാരുഹാസവദനെ ബിംബാധരി
ചായുക ചാരുതനു ചാരെ.
കുതൂഹലി കന്ദളം തൊട്ട -
മവരുവതൊന്നുമാത്രമോർച്ച !
ഓജസ്സൊഴിഞ്ഞു പോയി ചൊല്ലാ
നാവതുമില്ലത്ത്രാസം !

Thursday, July 10, 2014

വീടുകൾ !

കണ്ണീര് നിരാശ ഏകാന്തത
അട്ടഹാസം വിഷാദം വെയിൽ
പട്ടികൾ കുട്ടികൾ കടിപിടികൾ
വീർപ്പുമുട്ടുന്നു വീടുകൾ

കുട്ടികളുടെ കരച്ചിൽ
കുട്ടികളില്ലാത്തവരുടെ കരച്ചിൽ
കുട്ടികൾ വേണ്ടാത്തവരുടെ കരച്ചിൽ
വീർപ്പുമുട്ടുന്നു വീടുകൾ

ഉറക്കമില്ലാത്ത രാവുകൾ
ഉറക്കം നടിക്കുന്ന രാവുകൾ
വെറിപിടിച്ച താളങ്ങളിൽ
ഉള്ളുലയ്ക്കുന്ന രാവുകൾ
വീർപ്പുമുട്ടുന്നു വീടുകൾ

കണ്ണീരും ചിരിയും
നിലാവും കുട്ടികളും
കൂട്ടിമുട്ടിപ്പൊട്ടിച്ചിരിക്കുന്ന
വീടുകളെനോക്കി വീർപ്പുമുട്ടുന്നു വീടുകൾ

കട്ടകളും കട്ടിളയും പൊട്ടിത്തെറിച്ച്
വീർപ്പുമുട്ടലുകളുടെ ദീർഘ നിശ്വാസങ്ങൾ
വാതായനം വഴി പുറത്തേയ്ക്കൊഴുക്കാൻ
വീർപ്പുമുട്ടുന്ന വീടുകൾ !

Tuesday, July 8, 2014

സുവനൻ  ധ്വാന്തം പകുത്തിഹ
യണഞ്ഞിടുമ്പോൾ നക്ത നങ്കപോ-
ലല്ലോ സുമുഖീ സൂര്യകാന്തി നില്പ്പൂ !


Monday, July 7, 2014

മരമെന്നോ മനുഷ്യനെന്നോ എന്തു പേരിലും വിളിക്കാം.

പച്ച ഞരമ്പുകൾ പതിഞ്ഞ
പച്ച ഹൃദയമുണ്ടെനിക്ക് !
ഇനിയും പച്ച വറ്റാത്തവർക്ക് തണലായ്‌
പച്ചിലമൂടിയ ശിരസ്സുമുണ്ടെനിക്ക്
നിനക്ക് മരമെന്നോ മനുഷ്യനെന്നോ
എന്തു പേരിലും വിളിക്കാം ..
കടയ്ക്കു വെട്ടുവാൻ വരുമ്പോൾ
ആവതില്ല ഓടാൻ
കാലുകൾ പതിനായിരം തീറ്റ തേടി
മണ്ണിൽ യാത്ര പോയതല്ലേ !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...