Wednesday, June 29, 2016

ഒരു പൊതു സമൂഹത്തിൽ അല്ലെങ്കിൽ സ്ഥാപനത്തിൽ അല്ലെങ്കിൽ വീട്ടിൽ അല്ലെങ്കിൽ നിരത്തിൽ അറുപതിനായിരമോ ആറോ പേരോ ഉള്ളിടത്ത് അതിലൊരാൾ മിണ്ടാതിരിക്കുന്നത് അയാൾക്ക്‌ മിണ്ടാൻ തോന്നാഞ്ഞിട്ടു തന്നെയാണ് . അതിനു പലവിധ കാരണങ്ങൾ കാണും .ഒരാളുടെ മൗനത്തെ കുറേപ്പേർ  ഒന്നിച്ചാക്രമിക്കുന്നതു എനിക്കു നേരിട്ട് അനുഭവമാണ് .അതു മോറൽ പൊലീസിങ് പോലെ നാണംകെട്ട ഏർപ്പാടാണ് .എന്തുകൊണ്ടാണ് ആ വ്യക്തി സംസാരിക്കാതിരിക്കുന്നത് എന്നത് അയാളിൽ മാത്രം ആപേക്ഷികമാണ് .അവരെ വെറുതെ വിടുക .അവർ ഒരുപക്ഷേ നിങ്ങളുടെ ജഡില ഭാഷണങ്ങളുടെ ലോകത്തായിരിക്കുകയില്ല !

Saturday, June 25, 2016

എനിക്ക് ജീവിതത്തിൽക്കയറി മേഞ്ഞ സകല നുണച്ചികളോടും നുണയന്മാരോടും ഈ രാവിലെ കടുത്ത പുച്ഛം തോന്നുന്നു .നുണ കലാപരമായി ലളിതമായി ആരെയും നോവിക്കാതെ സ്നേഹത്തിനു മാറ്റുകൂട്ടിയ സകല നുണയരും ഈ പുച്ഛത്തിനു ഫാർ ഫാർ അകലെ ഒരു ഓറ (സ്വയം പ്രകാശിത വലയം )യ്ക്കുള്ളിൽ നിന്നോട്ടെ അവർ പുണ്യവാളന്മാരും വാളത്തികളുമായി അവിടെ നിക്കട്ടെ .അല്ലാത്ത ഈ 'ഇതിൽ' ബന്ധുക്കൾ , സൗഹൃദം, പ്രണയം, ജോലി എന്നീ മേഖലയിലെല്ലാം ഇത്തരം കീടങ്ങൾ ഉണ്ടായിരുന്നു .നട്ടെല്ലില്ലാത്ത ഞാഞ്ഞൂലുകൾ ..എനിക്കറിയാം നിങ്ങളിൽ പലരും ഇപ്പോഴും ഇതാ എന്റെ ജീവിതത്തിന്റെ ജാലകവിരി ആരും കാണാതെ പൊക്കി ഒരു കള്ളനെ/ള്ളിയെ പ്പോലെ കുറ്റവാളിയെപ്പോലെ അധമ/മനെപ്പോലെ ഒളിച്ചുനോക്കികാണുന്നുവെന്ന് .നേരെ വന്നു കാണണമെങ്കിൽ ചങ്കൂറ്റം വേണം അല്ലെങ്കിൽ പെണ്കൂറ്റം വേണം അല്ലപിന്നെ !

Thursday, June 23, 2016

ചൂണ്ടക്കളി !

ഹാ തണുപ്പ് പതിയെക്കടന്നുവരുന്ന ബാൽക്കണിയിൽ ഇരുന്ന്
ചിന്തകളെ ചിന്തേരിടുന്നവൾ ..
പടർന്നു പന്തലിച്ച പ്ലാവ് ശിഖരങ്ങൾക്കിടയിലൂടെ ചാറ്റൽമഴ
പെയ്തിറങ്ങുന്നു ..
അമ്മേ സ്വപ്നത്തിലേ  രണ്ടുപൂച്ചകൾ ചേർന്നെന്നെ കടിച്ചുവലിക്കുന്നു പിന്നൊരെണ്ണം
നമ്മുടെ ഭക്ഷണം മുഴുവൻ തിന്നു വലത്‌ വലുത് വലുതാകുന്നു
ഉണ്ണിച്ചിലമ്പലുകൾ കാൽക്കീഴിൽ താളംതുള്ളുന്നു
ആ പേടിപ്പെടലുകളെ ഞാൻ നെഞ്ചോടു ചേർത്തുമ്മ
വയ്ക്കുന്നു
ബാൽക്കണിയിലെ കമ്പിയിൽ വന്നിരുന്ന് ഉണ്ണിയെ ഏറെ ഇഷ്ടമുള്ള
ശങ്കരിക്കാക്ക കാ കാ എന്നു കാറിവിളിക്കുന്നു
പാതി ചെരിച്ചുവച്ച കുടയുമായി പാൽക്കാരന്റെ സൈക്കിൾ
ഓടിയോടി വഴികടന്നെത്തുന്നു
ഒരുമുഖഭാവവുമേശാതെ അയാൾ കുപ്പിപ്പാൽ തിണ്ണയിൽ
വച്ചു തിരിച്ചുപോകുന്നു
അടുക്കളയിൽ കുമാരിച്ചേച്ചി തക്കാളിയിട്ട ഉണക്കമീൻകറിയോടു
പടകൂടുന്നു
മതിലിനുമപ്പുറം സമതാനഗറിലൂടെ ഒരുകുട്ടി മൂക്കുപിഴിഞ്ഞു
ചന്തിയിൽ തൂത്തുകൊണ്ടു മഴനനഞ്ഞോടിപ്പോകുന്നു
ജനിക്കാതെപോകുന്ന കുഞ്ഞുങ്ങൾ ചിന്തിക്കുമോ എന്ന്
ഞാൻ മന്ദബുദ്ധിയാകുന്നു
പറയൂ അതാരാണ് നിന്റെ കവിതകളെ കറക്കിയെടുത്തവൾ
അക്ഷരങ്ങളെ വഞ്ചിക്കുന്നവൾ എന്നു കൂട്ടുകാരൻ
തഞ്ചത്തിൽ ചോദിക്കുന്നു
സ്വകാര്യങ്ങൾ ശബ്ദമായി പരിണമിക്കുകയും
അതിനുരൂപംവച്ചു രൂപംവച്ചു് വഞ്ചകീ അതു നീ /അവൾ
ആയിമാറുന്നു !
ഓ ഒഴിവുദിവസത്തെ കളിയിൽ നിങ്ങടെ കൂട്ടുകാരിയല്ലേടോ
കണ്ടില്ലേ എന്നവൾ  സിനിമയെയും എന്നെയും കളിയാക്കുന്നു
കൂട്ടുകാരിയോ കണ്ടു എന്നൊരൊഴിവ്  പറഞ്ഞുകൊണ്ടു ഞാനും
തൂക്കിക്കൊന്നുകളഞ്ഞ കൂട്ടുകാരനെപ്പറ്റി ഓർത്തുപോകുന്നു
പീഢനത്തിലൂടെ കൊന്നുകളഞ്ഞവളുടെ കുടുംബത്തിന്
മുപ്പത്തിയെട്ടു ലക്ഷം രൂപ വന്നണഞ്ഞിരിക്കുന്നു
അതിശയത്തോടെ അയൽക്കാരി പുരപ്പുറത്തേയ്‌ക്ക്‌ നോക്കി
പിറുപിറുക്കുന്നു പിറകിൽ ടീവിയും
ഒന്നുമറിയാത്തൊരു പെൺകുഞ്ഞു 'രമപാവം പാവ തരാം '
എന്നുറക്കെ സന്ധ്യനാമം ചൊല്ലുന്നു
വഴിയിലൂടെ കാലുകൾ അന്തരീക്ഷത്തിൽ പറത്തിവച്ച്
നൂറ്റമ്പതു സിസി ബൈക്കിൽ ഒരു ബ്രോതെർ പറന്നുപോകുന്നു
ഒരു മടിപിടിച്ച മുഖഭാവവും പേറി ഞാൻ
എന്തുചയ്യണമെന്നറിയാതെ ചുമ്മാ ചിന്തകളെ കൊരുത്തെറിഞ്ഞു
അടുത്ത  മുട്ടൻചിന്തകളെ പിടിക്കാൻ ചൂണ്ടയിട്ട്
കളിക്കുന്നു !


ചൂണ്ടക്കളി !

ഹാ തണുപ്പ് പതിയെക്കടന്നുവരുന്ന ബാൽക്കണിയിൽ ഇരുന്ന്
ചിന്തകളെ ചിന്തേരിടുന്നവൾ ..
പടർന്നു പന്തലിച്ച പ്ലാവ് ശിഖരങ്ങൾക്കിടയിലൂടെ ചാറ്റൽമഴ
പെയ്തിറങ്ങുന്നു ..
അമ്മേ സ്വപ്നത്തിലേ  രണ്ടുപൂച്ചകൾ ചേർന്നെന്നെ കടിച്ചുവലിക്കുന്നു പിന്നൊരെണ്ണം
നമ്മുടെ ഭക്ഷണം മുഴുവൻ തിന്നു വലത്‌ വലുത് വലുതാകുന്നു
ഉണ്ണിച്ചിലമ്പലുകൾ കാൽക്കീഴിൽ താളംതുള്ളുന്നു
ആ പേടിപ്പെടലുകളെ ഞാൻ നെഞ്ചോടു ചേർത്തുമ്മ
വയ്ക്കുന്നു
ബാൽക്കണിയിലെ കമ്പിയിൽ വന്നിരുന്ന് ഉണ്ണിയെ ഏറെ ഇഷ്ടമുള്ള
ശങ്കരിക്കാക്ക കാ കാ എന്നു കാറിവിളിക്കുന്നു
പാതി ചെരിച്ചുവച്ച കുടയുമായി പാൽക്കാരന്റെ സൈക്കിൾ
ഓടിയോടി വഴികടന്നെത്തുന്നു
ഒരുമുഖഭാവവുമേശാതെ അയാൾ കുപ്പിപ്പാൽ തിണ്ണയിൽ
വച്ചു തിരിച്ചുപോകുന്നു
അടുക്കളയിൽ കുമാരിച്ചേച്ചി തക്കാളിയിട്ട ഉണക്കമീൻകറിയോടു
പടകൂടുന്നു
മതിലിനുമപ്പുറം സമതാനഗറിലൂടെ ഒരുകുട്ടി മൂക്കുപിഴിഞ്ഞു
ചന്തിയിൽ തൂത്തുകൊണ്ടു മഴനനഞ്ഞോടിപ്പോകുന്നു
ജനിക്കാതെപോകുന്ന കുഞ്ഞുങ്ങൾ ചിന്തിക്കുമോ എന്ന്
ഞാൻ മന്ദബുദ്ധിയാകുന്നു
പറയൂ അതാരാണ് നിന്റെ കവിതകളെ കറക്കിയെടുത്തവൾ
അക്ഷരങ്ങളെ വഞ്ചിക്കുന്നവൾ എന്നു കൂട്ടുകാരൻ
തഞ്ചത്തിൽ ചോദിക്കുന്നു
സ്വകാര്യങ്ങൾ ശബ്ദമായി പരിണമിക്കുകയും
അതിനുരൂപംവച്ചു രൂപംവച്ചു് വഞ്ചകീ അതു നീ /അവൾ
ആയിമാറുന്നു !
ഓ ഒഴിവുദിവസത്തെ കളിയിൽ നിങ്ങടെ കൂട്ടുകാരിയല്ലേടോ
കണ്ടില്ലേ എന്നവൾ  സിനിമയെയും എന്നെയും കളിയാക്കുന്നു
കൂട്ടുകാരിയോ കണ്ടു എന്നൊരൊഴിവ്  പറഞ്ഞുകൊണ്ടു ഞാനും
കൂട്ടുകൂടലിനെപ്പറ്റി ചിന്തകൾ പറത്തുന്നു
പീഢനത്തിലൂടെ കൊന്നുകളഞ്ഞവളുടെ കുടുംബത്തിന്
മുപ്പത്തിയെട്ടു ലക്ഷം രൂപ വന്നണഞ്ഞിരിക്കുന്നു
അതിശയത്തോടെ അയൽക്കാരി പുരപ്പുറത്തേയ്‌ക്ക്‌ നോക്കി
പിറുപിറുക്കുന്നു പിറകിൽ ടീവിയും
ഒന്നുമറിയാത്തൊരു പെൺകുഞ്ഞു 'രമപാവം പാവ തരാം '
എന്നുറക്കെ സന്ധ്യനാമം ചൊല്ലുന്നു
വഴിയിലൂടെ കാലുകൾ അന്തരീക്ഷത്തിൽ പറത്തിവച്ച്
നൂറ്റമ്പതു സിസി ബൈക്കിൽ ഒരു ബ്രോതെർ പറന്നുപോകുന്നു
ഒരു മടിപിടിച്ച മുഖഭാവവും പേറി ഞാൻ
എന്തുചയ്യണമെന്നറിയാതെ ചുമ്മാ ചിന്തകളെ കൊരുത്തെറിഞ്ഞു
അടുത്ത  മുട്ടൻചിന്തകളെ പിടിക്കാൻ ചൂണ്ടയിട്ട്
കളിക്കുന്നു !


Sunday, June 19, 2016

ഇത് ആരാണെന്ന് അറിയില്ലാത്തവർക്കായി എഴുതുന്നതാണ് .ഇത് വത്സല വി പിള്ള അതായത് നാടകാചാര്യനായ ശ്രീ വയലാ വാസുദേവൻപിള്ള സാറിന്റെ ധർമ്മ പത്നി .വയലാസാറിന്റെ ജീവിതവീക്ഷണങ്ങളുടെ വഴിയിൽ സുഗന്ധം പരത്തി പൂത്തു നിന്ന സൗഗന്ധികപ്പൂവ് .ഇത് പറയാൻ കാരണം ഇങ്ങനെയൊരു ധർമ്മപത്നി ഒരുപക്ഷെ കഥകളിൽ മാത്രമേ കാണൂ .അതുപോലെ ഗാന്ധിസത്തിന്റെ കൈവഴികളിലൂടെ നടന്നു നീങ്ങി ഒരു പ്രഭാതത്തിൽ അകാലത്തിൽ സാറ് പൊഴിഞ്ഞുപൊയെങ്കിലും ആ മഹത് വ്യക്തിത്വത്തിന്റെ ജീവിതവീക്ഷണങ്ങളെ അതുപോലെ കാത്തുസൂക്ഷിക്കുകയും സാറിനു പൂർത്തിയാക്കാൻ കഴിയാതിരുന്ന സ്വപ്നങ്ങളെ തന്നാലാവുംപോലെ പൊന്നുപോലെ സൂക്ഷിച്ചു ക്ഷമയോടെ ശ്രദ്ധയോടെ പൂർത്തീകരിക്കുകയാണ് വത്സല ടീച്ചർ എന്ന് ഞാൻ സ്നേഹപൂര്വ്വം വിളിക്കുന്ന ഈ വനിതാരത്നം .ടീച്ചർ അയ്യന്തോൾ കളക്ടറേറ്റിനു സമീപമുള്ള തന്റെ വസതിയോടനുബന്ധിച്ചു സാറിന്റെ സ്മർണാർത്ഥം വയലാ കൾച്ചറൽ സെന്റെർ പണിതുയർത്തിയിട്ടുണ്ട് .അതിലുള്ള ലൈബ്രറി ഗവേഷകർക്കും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമുള്ള വലിയൊരു മുതല്ക്കൂട്ടാണ് .ഇതെല്ലാം സ്വന്തമായി നിർമ്മിച്ച്‌ നൽകിയിരിക്കുന്നതാണവർ ഒരു സംഘടനയുടെയോ സ്ഥാപനങ്ങളുടെയോ മുതൽമുടക്ക് അശേഷമില്ലാതെ തന്നെ .സാറിന്റെ പ്രസിദ്ധീകരിക്കാതെപോയ രചനകളുടെ വലിയൊരുഭാഗം പ്രസിദ്ധീകരണവും ടീച്ചർ ഇതിനോടകം നടത്തിക്കഴിഞ്ഞു .കൾച്ചറൽ സെന്റെറിൽ സെമിനാറുകളും പുസ്തക പ്രകാശനങ്ങളും നാടകാവതരണങ്ങളും  വർക്ഷോപ്പുകളും ഡോകുമെന്ററി പ്രകാശനങ്ങളും ക്ലാസുകളും നടന്നു വരുന്നു .നിശബ്ദമായി ഇതിന്റെയെല്ലാം ചുക്കാൻ പിടിക്കുന്നത്‌ ടീച്ചർ തന്നെയാണ് .ആ നിശബ്ദതയ്ക്കു പക്ഷെ നിശ്ചയദാർഡ്യത്തിന്റെ കരുത്തുണ്ട് .ഉടഞ്ഞുപോകുംതരം സ്നേഹത്തിന്റെ അതീവഗാഡമായൊരു മണ്കുടുക്കയായിട്ടാകും പല വിവാഹബന്ധങ്ങളെയും നമ്മൾ കണ്ടുമുട്ടുക .ഒരാളില്ലെങ്കിൽ ഒന്നുകിൽ ഉടഞ്ഞുതെറിച്ചു പോകുന്നവർ .അന്യരെ ആശ്രയിച്ചു മാത്രം മുന്നോട്ടൊഴുകുന്നവർ അല്ലെങ്കിൽ എല്ലാം വേണ്ടെന്നു വയ്ക്കുന്നവർ അതുമല്ലെങ്കിൽ പുതിയ തോണിയിൽ തുഴഞ്ഞു പോകുന്നവർ .ഇതിലൊന്നും പെടാതെ തന്റെ പങ്കാളിയുടെ സ്വപ്നങ്ങളെ സ്വന്തം സ്വപ്നങ്ങളാക്കി കൂടെയില്ലെങ്കിലും അവയിലൂടെ വീണ്ടും ഒന്നായിരിക്കുന്ന അവസ്ഥയായിരിക്കാം ഏറ്റവും ഗാഡമായ പ്രണയം ! സാറിന്റെ സ്മൃതിമണ്ഡപത്തിന്നരുകിൽ  ടീച്ചർ സൂക്ഷിച്ചു വളർത്തുന്ന പൂക്കൾക്ക് പോലും പറയാനുണ്ടാകും ഇതുപോലെ നിശബ്ദമായ സ്നേഹത്തിന്റെ അതീവ ലാളിത്യം .എനിക്ക് നിങ്ങളെ ഒരുപാടിഷ്ടമാണ് ടീച്ചർ അതിലുപരി മാതൃകയാക്കാവുന്ന ഹൃദയത്തിൽ തൊടുന്ന ബഹുമാനവും.എഴുതുവാൻ എനിക്ക് തരുന്ന ഏറ്റവും ഹൃദ്യമായ പ്രചോദനം മാത്രം മതി എനിക്കീ സ്നേഹത്തെ നിർമലതയോടെ എന്റെ മനസ്സിൽ സൂക്ഷിക്കാൻ .സ്നേഹം  എല്ലാറ്റിനും .

Thursday, June 16, 2016

ഞാൻ വരുന്നു ..
കണ്ണാഴങ്ങളിൽ ..കരളാഴങ്ങളിൽ
എന്നെത്തന്നെ തിരഞ്ഞെടുത്ത് ..
പ്രാണന്റെ  ശൂന്യസ്ഥലികളിൽ കളഞ്ഞുപോയ
എന്നെ വീണ്ടും തിരിച്ചുവിളിച്ചോമനിച്ച്
ഞാൻ വരുന്നു ..

Sunday, June 12, 2016

ഓ ..നീ തന്നെയാണ് ഞാൻ !
അല്ല ഞാൻ തന്നെയാണ് നീ അഡലിൻ വെർജീനിയ വൂൾഫ് !
ചിന്തകളിൽ നിന്നുംചിന്തകളിലേയ്ക്ക് ഒഴുകിവീഴുന്ന ,
അതിലൂടെ സഞ്ചരിച്ച് മറ്റൊന്നിലെത്തുന്ന
അതിൽ നിന്നും വഴുതി വന്നതിലേയ്ക്ക് തന്നെ തിരിച്ചെത്തുന്ന
ഒരു വെറും സാധാരണക്കാരിയായ
അസാധാരണക്കാരിയാണ് ഞാൻ അല്ല
നീ വെർജീനിയ വൂൾഫ് !
'ഒരു സ്ത്രീയ്ക്ക് കഥ എഴുതണമെങ്കിൽ പണവും സ്വന്തമായി ഒരു മുറിയും വേണം' എന്ന് നീ ലണ്ടനിൽ ഇരുന്നു പണ്ട് പറഞ്ഞെങ്കിൽ ഞാൻ ഇങ്ങു കേരളത്തിന്റെ ഒരു കോണിലിരുന്നു 'എനിക്ക് സ്വസ്ഥമായൊരു സ്ഥലവും സ്വാതന്ത്ര്യമായൊരു മനസ്സും വേണം എഴുതാൻ ' എന്ന് അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു .നമ്മൾ കൂട്ടിമുട്ടിയപ്പോൾ എന്റെ മനസ്സിൽ  പൂത്തിരി പൊട്ടിച്ചിതറുന്നു !കാര്യങ്ങൾ തുറന്നെഴുതാനുള്ള സ്വാതന്ത്ര്യവും സ്വയം പര്യാപ്തതയും സ്വകാര്യതയും സമയവും ഒരെഴുത്തുകാരിക്കു കൂടിയേ തീരൂ എന്നുള്ള അഭിപ്രായത്തോട് ഞാൻ നൂറു ശതമാനവും ചേർന്ന് നില്ക്കുന്നു .(A Room of One's own- 1929) അതിനെ ആഡംബരം എന്നോ അലങ്കാരം എന്നോ സാമർത്ഥ്യമെന്നൊ അഹങ്കാരമെന്നൊ ഒക്കെ തോന്നുന്നവർക്ക് തോന്നാം പക്ഷെ അതാണ്‌ സത്യം . ഇതൊന്നുമില്ലാതെ എഴുതിയ വനിതകളൊന്നും പ്രസിദ്ധർ ആയില്ല എന്നോ അവരുടെ കൃതികൾ മഹത്തരമാകുന്നില്ല എന്നുമല്ല ഇതുകൊണ്ട് ഞാൻ ഉദ്ധേശിക്കുന്നത് മറിച്ച്  ഇത്തരമൊരു സാഹചര്യമുണ്ടെങ്കിൽ എഴുത്തുകാരിയിലെ സർഗാത്മകത നിർല്ലോഭം ഒഴുകിയേനെ എന്ന് സൂചിപ്പിച്ചുവെന്നു മാത്രം .കാരണം മലയാളസാഹിത്യത്തിൽ തന്നെ നമുക്ക് കാണാം പ്രതിഭ തെളിയിച്ച സ്ത്രീകൾക്കെല്ലാം അവർക്ക് ലഭിച്ചിരുന്ന സ്വകാര്യതകൾ കൊണ്ടുതന്നെയാണ് എഴുത്തിനെ പരിലസിപ്പിക്കുവാൻ കഴിഞ്ഞിട്ടുള്ളതെന്ന് .ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ലിഷ് സാഹിത്യത്തിനെ സ്വാധീനിച്ച ഈ പ്രതിഭ -അഡലിൻ വെർജീനിയ വൂൾഫ് ബോധധാരാ സമ്പ്രദായത്തിലുള്ള (stream of Consciousness) എഴുത്തിലൂടെയാണ് ലോകമാകമാനം അറിയപ്പെടുന്നത് .

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...